Saturday, June 9, 2018

അണ്ണാറക്കണ്ണനും ഞാനും

അണ്ണാറക്കണ്ണനും ഞാനും
 ''''''''''''''''''''''''''''''''''''''''
എന്തേ ഇന്നെന്നെ ഇങ്ങനെ നീ പിന്നെയുമൊളിഞ്ഞുനോക്കണത്?
എന്നുമീ സായന്തനത്തിൽ നമ്മൾ സന്ധിക്കാറുള്ളതു നീ മറന്നോ?
നീയിന്നുവന്നതെന്തുകുറുമ്പിനോ?
 ഞാനും കുറുമ്പിനു പിന്നിലല്ലാട്ടോ ! ദേ,മൂന്നുപാടുകളമ്മേടടിയോ ദേഹത്തു തിണർത്തുകിടക്കണത്?
 എങ്കിലും കുറവില്യാ വികൃതിയൊട്ടും എന്താ തിമർപ്പിന്നു കൊച്ചുകള്ളീ!
എന്നാലുമിഷ്ടാട്ടോ എനിക്കു നിന്നേ 'ചിൽചിൽ'എന്നു കൂടെച്ചിലയ്ക്കാനും 
ആലിൻകൊമ്പത്തിരുന്നു നീ കാട്ടണ ചാഞ്ചാട്ടം ഞാനും കാണാറുണ്ടേ
 ആരുചൊല്ലിത്തന്നതണ്ണാറക്കണ്ണാ ഇങ്ങനൊക്കെ ചാടാനും മറിയാനും?
 എനിക്കാണാധി നീയിങ്ങനെയോടുമ്പോൾ
ആലിൻറെ കൊമ്പത്തൂയലാടുമ്പോൾ!
 മിന്നൽപ്പിണരുപോൽ നീ ചാടുമ്പോൾ മിന്നൽപ്പിണരൊന്നോടുന്നെൻ മനസ്സിലും! പോകുന്നവഴിയ്ക്കു നീ മീനുക്കാക്കേടെ കുഞ്ഞിനെ ഉണർത്തിയോ ,കഷ്ടായല്ലോ!
 നീ ചാടിമറിയവേ കൊമ്പുകുലുങ്ങീലേ അവറ്റകൾ തൊള്ളതൊറക്കണ കണ്ടീലേ ?
 കാക്കേടെ കുട്ട്യോളെ കരയിച്ചാൽ നിന്നെ കാക്കയമ്മ വെർതെ വിടൂന്നു കരുത്യോ ?
 കൊത്തിപ്പറിക്കൂന്നു ഞാൻ പറഞ്ഞൂലോ ഇന്നാളൊരൂസം നിൻറടുത്ത് കൂട്ടാക്കില്യാലേ ഞാൻ പറേണത് കുറുമ്പീ, തരിമ്പും നീ ചെവിക്കൊള്ളൂലേ?
 ഇതാപ്പോ കാര്യം,എന്തൂട്ടേലും മിണ്ട്യാൽ പിണങ്ങിപ്പോവായോ നീയും?
 അതിനു നീ മനുഷ്യനാ പിണങ്ങിയോടാൻ തൊട്ടേനും പിടിച്ചേനും വാലുംവിറപ്പിച്ച്?
 പതുക്കെയോടൂട്ടോ വികൃതിക്കുട്ടീ നീ ഞാനും വരുന്നേ,രണ്ടടിതരാൻ നിനക്കിട്ട്! '''''''''''''''''''''''''''''''' ഗീതാഞ്ജലി 12-8-17

No comments:

Post a Comment