ഋതുഭേദങ്ങൾ
'' '' '' '' '' '' '' '' '' ''
സ്വർഗ്ഗകുമാരിമാരോ ഋതുക്കൾ
സ്വപ്നംപോലെത്തീടുന്നു ഭൂവിതിൽ
വന്നിടുന്നു നിങ്ങൾ വിളിക്കാതെ
വശ്യമായ് പുണരുന്നവനിയെ
'' '' '' '' '' '' '' '' '' ''
സ്വർഗ്ഗകുമാരിമാരോ ഋതുക്കൾ
സ്വപ്നംപോലെത്തീടുന്നു ഭൂവിതിൽ
വന്നിടുന്നു നിങ്ങൾ വിളിക്കാതെ
വശ്യമായ് പുണരുന്നവനിയെ
ഗ്രീഷ്മത്തിന്നുഗ്രചൂടിൻ നീറ്റലിൽ
പ്രപഞ്ചമാകെ തപിച്ചീടുമ്പോൾ
കുളിരിൻ കഞ്ചുകമായണയും
വർഷമേ നീയിന്നു പെയ്തിറങ്ങി
പ്രപഞ്ചമാകെ തപിച്ചീടുമ്പോൾ
കുളിരിൻ കഞ്ചുകമായണയും
വർഷമേ നീയിന്നു പെയ്തിറങ്ങി
ഇലകൊഴിഞ്ഞൊരാ തരുക്കളെ
തൊട്ടുണർത്തീടാനായ് വന്നൊരു
വസന്തമല്ലോയെന്നിൽ നിറച്ചു
പുതിയൊരു കാവ്യത്തിൻ പല്ലവി
തൊട്ടുണർത്തീടാനായ് വന്നൊരു
വസന്തമല്ലോയെന്നിൽ നിറച്ചു
പുതിയൊരു കാവ്യത്തിൻ പല്ലവി
ഋതുഭേദരാഗങ്ങൾ മീട്ടാനായ്
ഹൃദയതമ്പുരുവൊരുങ്ങുന്നു
പ്രതീക്ഷതൻ പുതുഗാനമെന്നും
മഴയായ് പതിക്കട്ടെ മനസ്സുകളിൽ
'' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' ''
ഗീതാഞ്ജലി
9-6-2019
ഹൃദയതമ്പുരുവൊരുങ്ങുന്നു
പ്രതീക്ഷതൻ പുതുഗാനമെന്നും
മഴയായ് പതിക്കട്ടെ മനസ്സുകളിൽ
'' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' '' ''
ഗീതാഞ്ജലി
9-6-2019